പിറക്കാനിരിക്കുന്നവര്‍,
നമ്മുടെ
കുഴിമാടങ്ങള്‍ നോക്കി ,
വിളിച്ചു പറയുമായിരിക്കും ,
പെറ്റമ്മയെ
വിഷം കൊടുത്ത്
കൊല്ലാനിട്ട്,
നാണമില്ലാതെ ,
അവളുടെ
വരണ്ടുണങ്ങിയ ,
തോലിനടിയില്‍,
ഒന്നുമറിയാതെ
കിടന്നുറങ്ങുന്നോര് ....!
നടക്കണമെനിക്ക്, ഉറുമ്പിനെ പോലെ, തറയും ചുമരും, തിരിച്ചറിയാനാകാതെ , രാത്രിയും പകലും, കണ്ടാലറിയാതെ, ഭാരങ്ങളൊക്കെയും, ഭക്ഷണമാക്കികൊണ്ട്!..