ആരോടും പറയര്ത്..
ഇത്താത്തേന്ടെ കൈയ്യിലൊരു
ആകാശോണ്ട്..ബല്ത്.!
നിക്കൊന്ന് തൊട്ട്നോക്കാക്കാന്‍ കൂടെ തന്നിട്ടില്ല്യ..
എബട്യാ
ഒളിപ്പിക്ക്ണേ ആവോ?..
രാത്രീലാ
പൊറത്ത്ട്ക്കാ,
കുപ്പി
തൊറന്നിട്ട് ഉമ്മറത്തേക്കോടി ഒളിച്ച് നിക്കും..
ശൂന്ന് പൊങ്ങ്യേ
നക്ഷത്രങ്ങള് പിന്നെ
താത്താനെ കാണാഞ്ഞ് വേലീന്ടരികത്ത് കണ്ണും മിഴിച്ച് നിക്കുമ്പോ,
ചന്ദ്രന്‍
ചാരാസാരേ കെടന്ന് വെള്ളത്താടി ചൊറിയ്യുമ്പോ..
വാലുള്ളോറ്റയെല്ലാം
ഇരിപ്പുറക്കാതെ പരക്കം പായുമ്പോ..
താത്ത പാവാടേം
വീശി മുറ്റത്തേക്കിറങ്ങും..
ന്നിട്ട്
ഓറ്റങ്ങളെ നോക്കിയൊന്ന് ചിരിക്കും,
ഓര് താത്താനെ നോക്കിയൊന്നു ചിരിക്കും..
പിന്നെ എല്ലാരും പാടെ വെള്ളത്താടി നോക്കിയൊരു ചിരിച്ചിരിക്കും..
ന്നിട്ട് ഒക്കേനേംക്കൂട്ടി താത്ത തീവണ്ടികളിക്കും, കൊത്താങ്കല്ല് കളിക്കും..
എബടയ്ക്കാന്ന്
ചോദിക്കാതെ എല്ലാം പിന്നാലെ പൊയ്ക്കോളും,
തോറ്റാലും തോറ്റാലും
പിന്നേം കളിച്ചോളും..
ഇന്നലെ
വീട്ടീന്നെറങ്ങുമ്പൊ താത്ത ന്നോട് കരഞ്ഞോണ്ട് പറഞ്ഞ്,
'മഴപെയുമ്പോ തട്ടംകൊണ്ട് മൂടണേ..
വെളിച്ചാമ്പോ
തൊറക്കര്ത്.. ശാസമ്മുട്ട്വേ,
കുഞ്ഞാത്തൂ..
..ഓര് പത്തായത്തില്ണ്ട്!!
നല്ല കവിത.
ReplyDeleteശുഭാശംസകൾ....
ചന്ദ്രന്‍ ചാരാസാരേ...>>>>
ReplyDeleteചാരാസാര എന്താന്ന് ആദ്യമൊന്നും പിടികിട്ടീല. പക്ഷെ നമ്മള് വിട്വോ? കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടിപിടിച്ചു!!!